2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ഖുര്‍'ആനിലെ 110 - മത്തെ അദ്ധ്യായമാണു "സൂറത്തു നസ്വ് ര്‍" ( സഹായം )


بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

ഖുര്‍'ആനിലെ 110 - മത്തെ അദ്ധ്യായമാണു "സൂറത്തു നസ്വ് ര്‍" ( സഹായം )..ഈ സൂറത്തില്‍ 3 ആയത്തുകള്‍ (വചനങ്ങള്‍ ) ആണുള്ളതു....

(1), إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ
അല്ലാഹുവിന്റെ സഹായവും  വിജയവും വന്നുകിട്ടുകയും.... ..

(2), وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِى دِينِ ٱللَّهِ أَفۡوَاجً۬ا
ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടം കൂട്ടമായി പ്രവേശിക്കുന്നതു നീ കാണുകയും ചെയ്താല്‍...


(3), فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُ ۥ ڪَانَ تَوَّابَۢا
    നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും,നീ അവനോടു പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു..

ഇസ്ലാം പൂര്‍ത്തീകരണത്തിന്റെ അവസാന നാളില്‍ ഇറങ്ങിയ ഒരു സൂറത്താണിതു..ഈ സൂറത്തു ഇറങ്ങിയപ്പോള്‍ സഹാബാക്കളെല്ലാം ( മുഹമ്മദ് നബി യുടെ അനുയായികള്‍ക്കാണു സഹാബികള്‍ എന്നു പറയുന്നതു ) സന്തോഷിച്ചു.... കാരണം ഇസ്ലാമിലേക്കു അടുത്ത പ്രദേശത്തേയും, ദൂരദിക്കിലേയും പല ഗോത്രങ്ങളും കൂട്ടത്തോടെ പ്രവേശിച്ചു കൊണ്ടിരിക്കുന്ന സമയം. അപ്പോളാണു ഈ സൂറത്തു ഇറങ്ങുന്നതു.. സഹാബാക്കള്ക്കു സന്തോഷം..പക്ഷെ അബൂബക്കര്‍ (റ) കരയുകയാണു...ചോദിക്കപ്പെട്ടു "അങ്ങെന്തിനാണു കരയുന്നതു, സന്തോഷിക്കുകയല്ലെ വേണ്ടതു?"
  " മുഹമ്മദ് നബി(സ) യുടെ ദൗത്യം ഏതാണ്ടു തീരാറായി. അല്ലാഹു അദ്ദേഹത്തെ തിരിച്ചു വിളിക്കാന്‍ സമയമായിരിക്കുന്നു എന്നാണു ഞാന്‍ ഈ സൂറത്തില്‍ നിന്നു മനസ്സിലാക്കുന്നതു.അതാണു ഞാന്‍ കരഞ്ഞതു"
അതെ...റസൂലിന്റെ മരണ സമയം അടുത്തു എന്നു അബൂബക്കര്‍ (റ) ഈ സൂറത്തിലെ ആയത്തുകളില്‍നിന്നു വായിച്ചെടുത്തു..

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഖുര്‍'ആനിലെ 111 - മത്തെ അദ്ധ്യായം "സൂറത്തു ലഹബ്" ( തീ ജ്വാല )



بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

ഖുര്‍'ആനിലെ 111 - മത്തെ അദ്ധ്യായമാണു "സൂറത്തു ലഹബ്" ( തീ ജ്വാല )...ഈ സൂറത്തിനു " മസദ്" ( ഈത്തപ്പന നാരു ) എന്നും പേരുണ്ട്....

(1), تَبَّتۡ يَدَآ أَبِى لَهَبٍ۬ وَتَبَّ
     അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു..
.

മുഹമ്മദ് നബി(സ) യുടെ പിതൃസഹോദരനാണു അബൂലഹബ്. യഥാര്‍ത്ഥ   നാമം "അബ്ദുല്‍ ഉസ്സ" . അബൂലഹബ് നല്ല സൗന്ദര്യവാനായിരുന്നു. അതുകൊണ്ടു കാന്തിയുള്ളവന്‍-ശോഭയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ "അബൂലഹബ്"എന്നു ജനങ്ങലള്‍ വിളിച്ചു.ലഹബ് എന്ന വാക്കിനു ശരിയായ അര്‍ത്ഥം തീ ജ്വാല എന്നാണു..മുഹമ്മദ് നബിയെ വളരെ യധികം ദ്രോഹിച്ച ആളാണു മൂത്താപ്പയായ അബൂലഹബ്. പരസ്യമായി പ്രബോധനം ചെയ്യാനുള്ള നിര്‍ദ്ദേശം റസൂലിനു കിട്ടി.ആദ്യമായി സ്വന്തം കുടുംബക്കരോട് പ്രബോധനം ചെയ്യാനുള്ള നിര്‍ദ്ദേശ പ്രകാരം സഫ കുന്നില്‍ കയറിനിന്നു റസൂല്‍ എല്ലാവരേയും വിളിച്ചു വരുത്തി പറഞ്ഞു "ഈ കുന്നിന്നപ്പുറത്തു നിന്നു ഒരു ശത്രു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ വരുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമൊ" "വിശ്വസിക്കും, നീ അല്‍ അമീന്‍(വിശ്വസ്ഥന്‍) അല്ലെ"  "എന്നാല്‍ വരാനിരിക്കുന്ന ഒരു ജീവിതത്തെ പ്പറ്റി, കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ഒരു പരലോക ജീവതത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയാണു" റസൂലിന്റെ ആദ്യ പ്രബോധനം..മുഹമ്മദ് നബിയെ സ്നേഹിക്കുന്ന അവരെല്ലാം, ഇതുവരെ കേട്ടു കേള്‍വി ഇല്ലാത്തപുതിയ ഒരു കാര്യം കേട്ട അല്‍ഭുതത്തില്‍, "ഇവനെന്താണു പറയുന്നതു" എന്നു ചിന്തിച്ചു മിണ്ടാതെ നില്‍ക്കുമ്പോള്‍ അതിനിടയില്‍നിന്നു ഒരാള്‍ "തബ്ബന്‍ ലക്ക്" - നിനക്കു നാശം. ഇതിനാണൊ നീ ഞങ്ങളെ വിളിച്ചു കൂട്ടിയതു എന്നു ചോദിച്ചു, അതു അബൂലഹബ് ആയിരുന്നു.അബൂലഹബ് ഉപയോഗിച്ച അതേ തബ്ബന്‍ എന്ന വാക്കു ഉപയോഗിച്ചു അബൂലഹബിനെ എതിരെ ആയത്തു അവതരിച്ചു."തബ്ബത്തു യദാ അബീലഹബിന്‍" എന്നു.

(2), مَآ أَغۡنَىٰ عَنۡهُ مَالُهُ ۥ وَمَا ڪَسَبَ
    അവന്റെ ധനമൊ , അവന്‍ സമ്പാദിച്ച് വെച്ചതോ അവന്നു ഉപകാരപ്പെട്ടില്ല...
.
അബൂലഹബ് നാട്ടു പ്രമാണി ആയിരുന്നു.കൊല്ലിനും, കൊലക്കും പ്രാപ്തിയുള്ള ആള്‍. ആ പ്രാപ്തി മുഴുവന്‍ നബിയെ ദ്രോഹിക്കുന്ന കാര്യത്തില്‍ഉപയോഗിച്ചു.എന്നാല്‍ അവസാനം അദ്ദേഹത്തിന്റെ അന്ത്യം വസൂരിപോലെ ശരീരമെല്ലാം ഒരു തരം കുരു വന്നു പഴുത്തു ആര്‍ക്കും   അടുത്തു ചെല്ലാന്‍ കഴിയാത്ത അവസ്ഥവന്നു,,.അങ്ങനെ മരിക്കുന്ന അവസരത്തില്‍ സഹായത്തിനു ആരും അടുത്തില്ലായിരുന്നു. വാസന സഹിക്കാന്‍ പറ്റാതായപ്പോള്‍ അദ്ദേഹത്തിന്റെി അടിമകള്‍ വലിച്ചുകൊണ്ടുപോയി കുഴിച്ചിട്ടു.അബൂലഹബിനെ ശ്രദ്ധിക്കാന്‍ മറ്റു മുശ് രിക്കുകള്‍ക്കു   സാധിക്കാതെ പോയതു അവര്‍ അപ്പോള്‍ ബദര്‍ യുദ്ധത്തില്‍ തോറ്റതിന്റെ മാനക്കേടില്‍ വിഷമിച്ചു നടക്കുന്ന സമയമായിരുന്നു.ഏതായാലും ആയത്തില്‍ പറഞ്ഞതുപോലെ "അവന്റെ് ധനമൊ , അവന്‍ സമ്പാദിച്ച് വെച്ചതോ അവന്നു ഉപകാരപ്പെട്ടില്ല".

(3), سَيَصۡلَىٰ نَارً۬ا ذَاتَ لَهَبٍ۬
    തീ ജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണു...

(4), وَٱمۡرَأَتُهُ ۥ حَمَّالَةَ ٱلۡحَطَبِ
      വിറകു ചുമട്ടു കാരിയായ അവന്റെ۬ ഭാര്യയും....

അബൂലഹിന്റെ ഭാര്യ"ഉമ്മു ജമീല്" എന്നാണു അറിയപ്പെട്ടിരുന്നതെങ്കിലും ശരിയായ പേരു "അര്‍ വ" എന്നാണു..അബൂലഹബിനു പറ്റിയ ഭാര്യ തന്നെ ആയിരുന്നു.അബൂലഹബിന്റെ എല്ലാ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും  പിന്തുണയായി ഭാര്യ ഒപ്പം ഉണ്ടായിരുന്നു."വിറകു ചുമട്ടുകാരി" എന്നത് ഏഷണിക്കാരി എന്ന അര്‍ത്ഥത്തില്‍ അലങ്കാര പ്രയോഗമണെന്നു ചില വ്യാഖ്യാതക്കള്‍ പറഞ്ഞിട്ടുണ്ടു..നബി (സ) നടക്കുന്ന വഴിയില്‍ മുള്ളുകളും മറ്റു മാലിന്യങ്ങളും കൊണ്ടുവന്നു ഇട്ടിരുന്നതു കൊണ്ടാണു അവളെ അങ്ങനെ വിശേഷിപ്പിച്ചതു എന്നാണു മറ്റൊരഭിപ്രായം.


(5), فِى جِيدِهَا حَبۡلٌ۬ مِّن مَّسَدِۭ
    അവളുടെ കഴുത്തില്‍ ഈത്തപ്പന നാരു കൊണ്ടുള്ള ഒരു കയര്‍ ഉണ്ടായിരിക്കും..

 അവളുടെ കഴുത്തില്‍ കയര്‍ ഉണ്ടായിരിക്കും എന്നു പറഞ്ഞതു മുള്ളു കെട്ടി കൊണ്ടു വരാന്‍ വേണ്ടി കയറും കഴുത്തിലിട്ട് നടക്കുകയാണവള്‍എന്ന അര്‍ഥത്തിലാകാം.നരകത്തില്‍ അവള്‍ക്കു   ലഭിക്കാന്‍ പോകുന്ന ശിക്ഷയാണു അതുകൊണ്ടു ഉദ്ദേശിക്കുന്നതു എന്നു പറഞ്ഞ വ്യാഖ്യാതാക്കളും ഉണ്ടു..
അബൂലഹബിനെപ്പോലെ പേരെടുത്തു പറഞ്ഞു വിമര്‍ശി ച്ചു കൊണ്ടു സൂറത്തു ഇറങ്ങിയ മറ്റൊരോളായും കണാന്‍ സാദ്ധ്യമല്ല.നബി(സ)യെ വളരെയധികം ദ്രോഹിച്ച പല മുശ് രിക്കുകളും പിന്നീടു ഇസ്ലാമിലേക്കു വന്നിട്ടുണ്ടു..അതു പോലെ അബൂലഹബെങ്ങാനും ഇസ്ലാമിലേക്കു വന്നിരുന്നെങ്കില്‍ പിന്നെ ഈ സൂറത്തു മുസ്ലിംകള്‍ക്കു് പാരായണം ചെയ്യാന്‍ പറ്റുമായിരുന്നൊ? ഈ സൂറത്തു ഇറങ്ങി പന്ത്രണ്ടോളം വര്‍ഷം കഴിഞ്ഞാണു അബൂലഹബ് മരിക്കുന്നതു.അതിനിടക്കു ഒരിക്കല്‍ പോലും കപട വിശ്വാസി ആയിപ്പോലും ഇസ്ലാമിലേക്കു വരാന്‍ അദ്ദേഹത്തിനു തോന്നിയില്ല. അതു ഖുര്‍ആന്റെ ഒരു മുഅ'ജിസത്തു...അടുത്ത കുടുംബ ബന്ധത്തിന്റെ പേരില്‍ ആരും സ്വര്‍ഗ്ഗ ത്തില്‍ പോകില്ല എന്നതാണു ഒരു പാഠം... ഒരു നല്ലകാര്യത്തിനു വിലങ്ങു തടിയായി നിന്നാല്‍ എല്ലാരും ശപിക്കും, വരും തലമുറയും ശപിക്കും എന്നതു മറ്റൊരു പാഠം..

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഖുര്‍'ആനിലെ 112 - മത്തെ അദ്ധ്യായമാണു "സൂറത്തു ഇഖ് ലാസ്" { നിഷ്കളങ്കത }

بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ


(1), قُلۡ هُوَ ٱللَّهُ أَحَدٌ
(നബിയേ) പറയുക, കാര്യം അല്ലാഹു ഏകനാണു എന്നതാകുന്നു..

(2), ٱللَّهُ ٱلصَّمَدُ
അല്ലാഹു നിരാശ്രയനും, ഏവര്‍ക്കും  ആശ്രയമായിട്ടുള്ളവനും ആകുന്നു...

"സ്വമദ്" എന്ന അറബി വാക്കിനു തുല്യമായി പറയാവുന്ന ഒരു മലയാളം വാക്കു ഇല്ല. അതുകൊണ്ടു ചെറു വിശദീകരണത്തിലൂടെ മാത്രമെ "സ്വമദ്"എന്ന വാക്കിന്റെ ഉദ്ദേശം മനസ്സിലാകുകയുള്ളു.. മറ്റു ഒരു ജീവജാലത്തിന്റെّ ഒരു ആശ്രയവും വേണ്ടാത്ത ഒരു ശക്തി, അതേസമയം മറ്റുഎല്ലാ ജീവജാലങ്ങളും എല്ലാകാര്യത്തിനുംആശ്രയിക്കുകയും ചെയ്യുന്ന ശക്തി.
ഈ രണ്ട് ആശയവും ഉള്‍ക്കൊള്ളുന്ന ഒരു മലയാളപദം ഇല്ലല്ലൊ.അതുകൊണ്ടു "സ്വമദ്" എന്ന പദത്തിന്റെ അര്‍ത്ഥം പറഞ്ഞു കൊടുക്കുമ്പോള്‍ "നിരാശ്രയന്‍" എന്നു മാത്രം പറഞ്ഞു കൊടുക്കാതെ ഒന്നു വിശദീകരിച്ചു കൊടുക്കണം എങ്കിലേ ആ വാക്കിന്റെ പൂര്‍ണ്ണ അര്‍ത്ഥം മനസ്സിലാകൂ..


(3), لَمۡ يَلِدۡ وَلَمۡ يُولَدۡ
അവന്‍ ( ആര്‍ക്കും  ) ജന്മം നല്‍കിയിട്ടില്ല, (ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല..

പല സഹോദരമതസ്ഥരും വിശ്വസിക്കന്ന ദൈവപുത്ര വിശ്വാസത്തേയും 'ദൈവത്തിന്റെ പിതാവു' എന്ന വിശ്വാസത്തേയും പാടേ നിരാകരിക്കുകയാണു..ആവന്‍ ആരുടെയും പിതാവല്ല.. അവന്നു മക്കളും ഇല്ല...

(4), وَلَمۡ يَكُن لَّهُ ۥ ڪُفُوًا أَحَدٌ
അവന്നു തുല്യനായി ആരും ഇല്ലതാനും..

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

ഖുര്‍ ആനിലെ 113 മത്തെ സൂറത്ത് " ഫലഖു" (പുലരി - പ്രഭാതം).

بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
ഖുര്‍ ആനിലെ 113 മത്തെ സൂറത്ത് " ഫലഖു" (പുലരി - പ്രഭാതം).
ഇതില്‍ 5 ആയത്തുകള്‍ (വചനങ്ങള്‍) ഉണ്ടു...

(1) , قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ
      പറയുക , പുലരിയുടെ രക്ഷിതാവിനോടു ഞാന്‍ ശരണം തേടുന്നു..

(2), مِن شَرِّ مَا خَلَقَ
      അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ ദോഷങ്ങളില്‍ നിന്നു...

(3), وَمِن شَرِّ غَاسِقٍ إِذَا وَقَبَ
      ഇരുളടയുംമ്പോഴുള്ള രാത്രിയുടെ ദോഷങ്ങളില്‍ നിന്നും..

(4), وَمِن شَرِّ ٱلنَّفَّـٰثَـٰتِ فِى ٱلۡعُقَدِ.
     കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ ദോഷങ്ങളില്‍ നിന്നും ...

     " കെട്ടുകളില്‍ ഊതുന്ന സ്ത്രീകള്‍" എന്നത് കൊണ്ടു ഉദ്ദേശിച്ചത് മന്ത്രിച്ചു ഊതുന്ന മന്ത്രവാദിനികളാണെന്നു അഭിപ്രായമുള്ളവര്‍ ഉണ്ടു..മനുഷ്യ ബന്ധങ്ങള്‍ തകര്‍ക്കാന്‍ ഏഷണി പറഞ്ഞുണ്ടാക്കുന്ന സ്ത്രീകളാണെന്ന അഭിപ്രായമുള്ളവരും ഖുര്‍'ആന്‍ വ്യാഖ്യാതാക്കളില്‍ ഉണ്ടു..

(5), وَمِن شَرِّ حَاسِدٍ إِذَا حَسَدَ
      അസൂയാലു, അസൂയപ്പെടുമ്പോള്‍ അവന്റെ ദോഷങ്ങളില്‍ നിന്നും (ഞാന്‍ ശരണം തേടുന്നു..)

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഖുര്‍ ആനിലെ അവസാന അദ്ധ്യായം "സൂറത്ത് നാസ്" (മനുഷ്യന്‍)

  بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

ഖുര്‍'ആനിലെ അവസാനത്തെ അദ്ധ്യായമാണു. "സൂറത്ത്  നാസ്" (മനുഷ്യന്‍) . സൂറത്തു നാസില്‍  6 ആയത്തുകള്‍ ( വചനങ്ങള്‍)ആണുള്ളതു.

(1), قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
       പറയുക,  ഞാന്‍ മനുഷ്യരുടെ രക്ഷിതാവിനോടു ശരണം (കാവല്‍) തേടുന്നു..

(2), مَلِكِ ٱلنَّاسِ
       മനുഷ്യരുടെ രാജാവിനോടു (ഞാന്‍ ശരണം തേടുന്നു)..

(3), إِلَـٰهِ ٱلنَّاسِ
     മനുഷ്യരുടെ ദൈവത്തോടു (ഞാന്‍ ശരണം  തേടുന്നു)..

(4 -5) , مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
         ٱلَّذِى يُوَسۡوِسُ فِى صُدُورِ ٱلنَّاسِ 
      മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോِധനം നടത്തി പിന്മാറിക്കളയുന്ന ദുര്‍ബോധകരെക്കൊണ്ടുള്ള ദോഷങ്ങളില്‍ നിന്നു..

(6), مِنَ ٱلۡجِنَّةِ وَٱلنَّاسِ
     മനുഷ്യരിലും ജിന്നുകളിലും പെട്ട...

 ഈ ,  സൂറത്തു നാസ് (അദ്ധ്യായം മനുഷ്യന്‍)  ഇങ്ങനെ മനസ്സിലാക്കാം ::-
പറയുക, മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന, മനുഷ്യരിലും ജിന്നുകളിലും പെട്ട, ദുര്‍ബോധകരെക്കൊണ്ടുള്ള വിപത്തുകളില്‍ നിന്നു ഞാന്‍ മനുഷ്യരുടെ രക്ഷിതാവും , മനുഷ്യരുടെ രാജാവും, മനുഷ്യരുടെ ദൈവവുമായിട്ടുള്ളവനോടു  കാവല്‍ തേടുന്നു..........

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

മടങ്ങി വരുന്ന ജിന്നു പിടുത്തക്കാർ....

അസ്സലാമു അലൈകും...


ഇന്ന് ഈ റൂമില്‍ ഒറ്റക്കിരിക്കുമ്പോള്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍ത്തു പോയി..പണ്ട് മണ്ണെണ്ണ വിളക്കി്ന്‍റെയും, ചൂട്ടിന്‍റെയും, ഒരു കാലം ഉണ്ടായിരുന്നു.വയല്‍ വരമ്പിലൂടെ ചൂട്ടുകറ്റയുടെ മിന്നലും, വയലിന്‍റെ ഓരങ്ങളിലെ വീടുകളില്‍നിന്നു മിന്നി കത്തുന്ന മണ്ണണ്ണ വിളക്കിന്‍റെ മിന്നിയാടുന്ന നാളങ്ങളും..ചൂട്ടു കത്തിതീരാറാകുമ്പോഴേക്കു വീട്ടിലെത്തണം എന്ന ചിന്തയില്‍ ആഞ്ഞു നടക്കുമ്പോളാകും, ഇരുട്ടിനെ കീറിമുറിച്ചു കൊണ്ടു ഒരുപെണ്ണിന്‍റെ കൂക്കല്‍ ശബ്ദം..പാടത്തിന്‍റെ ഏതോ ഓരത്തെ വീട്ടില്‍ നിന്നും. അവളുടെ മേത്തുള്ള ശൈത്താന്‍ ഇളകുന്നതാണു..അതു എതാനും മിനുട്ടില്‍ ഉച്ച സ്ഥായയില്‍ എത്തി പിന്നിടുശബ്ദം നേര്‍ത്തു വരും, മുന്‍‍സിപാലിറ്റി ഓഫീസിലെ സൈറണ്‍ പോലെ..അതു ഏതാണ്ടു നേര്‍ത്തു നേര്‍ത്തു നിലക്കാറായാല്‍ കാണാം. അടുത്തവീട്ടില്‍ നിന്നും വേറൊരു പെണ്ണു കൂക്കു വിളി തുടങ്ങും..അതങ്ങനെ ചങ്ങലയായി ഗ്രാമാന്ത്രീക്ഷത്തില്‍ മാറ്റലികൊള്ളും..എന്നും കൃത്യ സമയത്തു തന്നെ.. വയലിലൂടെ വീട്ടിലേക്കു പോകുന്നവര്‍ക്കും, അയല്‍ വാസികള്‍ക്കും അറിയാം എപ്പോള്‍ എവിടെ നിന്നും തുടങ്ങുമെന്നും, പിന്നീടു അതു ആരു ഏറ്റു പിടിക്കുമെന്നും..,ശൈതാന്‍ കൂക്കിന്‍റെ കൃത്യത കൊണ്ടു സമയം കണക്കാക്കിയിരുന്നു അന്നത്തെ ആള്‍ക്കാര്‍...ഗ്രാമത്തിലെ അവസാനത്തെ പെണ്ണും കൂക്കി അവസാനിച്ചു എന്നു കണ്ടാല്‍ ഇശാനിസ്കരിച്ച പായില്‍ തന്നെ കിടന്നു മയങ്ങിപ്പോയ ബെല്ലിമ മെല്ലെ എഴുന്നേറ്റു " ചോറു വെളമ്പിക്കോളി മക്കളെ"..എന്നു പറയും..എല്ലാത്തിനും ഒരു കൃത്യത ഉണ്ടായിരുന്ന കാലം....ഇതു ശൈത്തനെളക്കത്തിന്‍റെ കാര്യം. അന്നു ജിന്നു കൂടലും സാധാരണയായിരുന്നു...മഗ് രിബിക്കു വൊളു എടത്തു കുളത്തീന്നു കയറിയപ്പോളോ, പിഞ്ഞാണം ഉടഞ്ഞതു വീട്ടിന്‍റെ പിന്നിലെ പൊന്തക്കാട്ടില്‍ കൊണ്ടോയി ഇടാന്‍ പോയപ്പോളോ, നേരം കെട്ട നേരത്തു മാപ്പള കൊടുന്ന മീന്‍ വടക്കോറത്തു ഇരുന്നു മുറിക്കുമ്പോളൊ ഇരുട്ടിന്‍റെ മറപറ്റി വന്നു ശരീരത്തില്‍ കയറുന്നു സാക്ഷാല്‍ ജിന്നു..ജിന്നു കയറിയ ലക്ഷണം കണ്ട് തുടങ്ങുന്നതോടെ കേട്ടറിഞ്ഞു കുടുംബക്കാരു എത്തിതുടങ്ങും... ജിന്നു ഇറക്കാന്‍ ആരെ കൊണ്ട് വരണം എന്ന ചര്‍ച്ചയില്‍ ഉരുത്തിരുഞ്ഞു വരുന്ന തീരുമാന പ്രകാരം അടുത്തു തന്നെയുള്ള,,ഇതിനെ പറ്റി അറിയുന്ന മുസ്ല്യാരേയൊ, ബീത്താത്തനേയൊ വിളിക്കാന്‍ തീരുമാനിക്കും..അവരു കൊടുത്ത മന്ത്രിച്ചൂതിയ നൂലിലും ഐക്കല്ലിലും ജിന്നു ഒതുങ്ങിയില്ലെങ്കില്‍ പിന്നെ ഉഴിഞ്ഞു വാങ്ങലാണു.. ഈ മുസ്ല്യാക്കളോ , ബീത്താത്തായോ ഉഴിഞ്ഞു വാങ്ങല്‍ നടത്തുമെങ്കില്‍അവരെക്കൊണ്ട് ഉഴിഞ്ഞു വാങ്ങല്‍നടത്തിക്കും.., ഇല്ലെങ്കില്‍ വേറെ ആളെകണ്ടെത്തി കൊണ്ടുവരും..അതും കുടുംബക്കാരും അയല്‍ വാസികളും കൂടിയാണു തീരുമാനിക്കുക..അതു ചിലപ്പോള്‍ പേരു കേട്ട പണിക്കരെയോ ജിന്നു ഇറക്കുന്നതില്‍ പേരു കേട്ട തങ്ങളേയൊ കൊണ്ടുവരനായിരിക്കും തീരുമാനം......അവര്‍ എഴുതിക്കൊടുക്കുന്ന ചീട്ടു പ്രകാരമുള്ള സാധനങ്ങള്‍ ഒരുക്കലാണു പ്രധാനം, അതു കുട്ടികള്‍ നോക്കിക്കോളും..അഞ്ചോ, ആറോ തരം ഇലകള്‍, പൂക്കള്‍, മഞ്ഞള്‍ പൊടി, ചുണ്ണാമ്പു, ശീല ചുരുട്ടിഉണ്ടാക്കുന്ന തിരികള്‍,തിരി ഇട്ടു കത്തിക്കുന്ന നിലവിളക്കു, വാല്‍ കിണ്ടി ഇതെല്ലാം ഒരുക്കിവെച്ചു കര്‍മ്മം തുടങ്ങും, കര്‍മ്മം കഴിഞ്ഞാല്‍ എല്ലാം കൂടി ചെറിയ മണ്‍കുടത്തിലാക്കി ഒഴുക്കുവെള്ളത്തില്‍ (പുഴയിലോ, തോട്ടിലോ) കൊണ്ടു പോയി ഒഴുക്കണം..അതോടെ ജിന്നു ഇറങ്ങും..അന്നു ഈ തങ്ങന്മാര്‍ക്കും, ബീത്താത്തമാര്‍ക്കും, പണിക്കന്മാര്‍ക്കും , വലിയ ഡിമാന്റു ആയിരുന്നു, പെട്ടെന്നൊന്നും ഡൈറ്റു കിട്ടൂല, പിന്നെ സമൂഹത്തിന്‍റെ ഇടയിലും വലിയ മതിപ്പായിരുന്നു,,, ആ ഇടക്കാണു, അബ്ദുല്ല ഹാജിയും. സൈദ് മൗലവിയും, മറ്റും മുജാഹിദ് പ്രസ്ഥാന പ്രചരണത്തോടൊപ്പം, ഈ ജിന്നു കൂടലിനും, അതു ഇറക്കുന്നതിനും എതിരെ ആഞ്ഞടിച്ചതു,, അതു ഏറ്റു പിടിക്കാന്‍,തിരൂരങ്ങാടിയിലും, വാഴക്കാട്ടും, അരീക്കോട്ടും അങ്ങനെ പല പ്രദേശത്തും ആളുണ്ടായി..തങ്ങന്മാര്‍ക്കും, ബീത്താത്തമാര്‍ക്കും, പണിക്കന്മാര്‍ക്കും അതു വലിയ ക്ഷീണമുണ്ടാക്കി..അവര്‍ക്കു ഡിമാന്‍റെ കുറഞ്ഞു..മനസ്സിലവര്‍ മുജാഹിദുകളെ പ്രാകിപ്പറഞ്ഞു.."ഈ പണ്ടാറം പിടിച്ച മജാഹിദുകള്‍ നശിച്ചു പോട്ടെ.വല്ലോരീം ചട്ടീലു മണ്ണു വാരി ഇടാന്‍ ഇറങ്ങിക്കോളും ഓരോന്നു"..
 നമ്മുടെ പലരുടെയും ഉസ്താദ് എസ്.എം. ഐദീദ് തങ്ങള്‍ (അല്ലാഹു അദ്ദേഹത്തേയും നമ്മേയും അവന്‍റെ സ്വര്‍ഗ്ഗ ത്തില്‍ ഒരുമിച്ചു കൂട്ടട്ടെ..ആമീന്‍).മമ്പുറം തങ്ങളുടെ പിന്‍ തലമുറക്കാരന്‍,,, മമ്പുറം യാറത്തിലെ വരുമാനത്തിന്‍റെ ഒരവകാശി.,,കടുത്ത ഖുറാഫി..ജിന്നു കൂടിയ സ്ത്രീകളുമായി ജനങ്ങള്‍ രാവിലെ മുതല്‍ തന്നെ ഐദീദ് തങ്ങളുടെ വീട്ടുപടിക്കല്‍ ഗൈറ്റു തുറക്കുന്നതും നോക്കി കാത്തിരിക്കുന്നു..ജിന്നു ഇറക്കുന്നതിനു പേരെടുത്തവര്‍..മുജാഹിദുകളെ കണ്ണെടുത്താല്‍ കണ്ടുകൂട..കിട്ടുന്ന അവസരമെല്ലാം മുതലാക്കി മുജാഹിദുകളെ കഠിനമായി വിമര്‍ശിച്ചു..മുജാഹിദുകളെ വിമര്‍ശിക്കുന്നതിന്നു മൂര്‍ച്ഛ കൂട്ടാന്‍ വേണ്ടി കൂടുതല്‍ ദീന്‍ പഠിക്കാനായി അറബിക് കോളേജില്‍ ചേര്‍ന്നു അന്നെല്ലാം.അറബിക് കോളേജ് മുജാഹിദുകള്‍ മാത്രമാണല്ലൊ നടത്തി കൊണ്ടുപോകുന്നതു.....അവിടെ രഹസ്യമായി സുന്നി വിദ്യാര്‍ഥി സംഘടനഉണ്ടാക്കി..അറബിക് കൊളേജില്‍ നിന്നു കൂടൂതല്‍ ദീന്‍ പഠിച്ചപ്പോള്‍ അദ്ദേഹം മെല്ലെ മെല്ലെ മുജാഹിദ് ആയി, ആദ്യം തന്നെ അദ്ദേഹം ചെയ്തതു മമ്പുറം യാറത്തിലെ വരുമാനത്തിന്‍റെ ഓഹരി തനിക്കു വേണ്ടേന്നു  എഴുതിക്കൊടുത്തു...ജിന്നു ഇറക്കാന്‍ തന്‍റെ വീട്ടിലെത്തിയിരുന്നവരെ പറഞ്ഞുമനസ്സിലാക്കി സൈക്യാട്രിസ്റ്റിന്‍റെ അടുത്തേക്കു അയച്ചു..ചെമ്മാട്, മമ്പുറം ഭാഗത്തുള്ളവര്‍ ഐദീദ് തങ്ങള്‍ മുജാഹിദായതറിഞ്ഞിട്ടും "ജിന്നു കൂടിയ മകളെ ഇനി എന്തു ചെയ്യണം" എന്നു അഭിപ്രായം ചോദിക്കാന്‍ വരും..അദ്ദേഹം അവരുടെ കൂടെ അവരുടെ വീട്ടില്‍ പോയി കോഴിക്കോട് ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോകാന്‍ സഹായിച്ചു, ചിലപ്പോള്‍ കൂടെ പോകുകയും ചെയ്തിരുന്നു.....കൂട്ടായില്‍ ഒരു വീട്ടില്‍ ജിന്നു ബാധ,മല്‍സ്യതൊഴിലാളിയുടെ വീടാണു..കുട്ടിച്ചാത്തന്‍ ഏറു എന്നാണു ചന്ദ്രിക പത്രം അന്നു റിപ്പോര്‍ട്ടു ചെയ്തതു.കൃത്യം മഗ് രിബോടെ കലാപരിപാടി ആരംഭിക്കും.വീട്ടിനു കല്ലെറിയുക, വസ്ത്രങ്ങള്‍ കീറുക, അടുപ്പില്‍ വെന്തുകൊണ്ടിരിക്കുന്ന ഭക്ഷണത്തില്‍ വെണ്ണീറും മാലിന്യങ്ങളും കലക്കുക, നിലത്തു അസഭ്യം എഴുതിവെക്കുക.ഇതൊക്കെയാണു ജിന്നിന്‍റെ വിളയാട്ടം.പാവപ്പെട്ട ആ വീട്ടുകാര്‍ സാധാരണ ഇങ്ങനെ ഒക്കെ ഒരു കുടുംബത്തില്‍ ഉണ്ടായാല്‍ എന്തെല്ലാം ചെയ്യുമൊ,അതെല്ലാം നാട്ടുനടപ്പു അനുസരിച്ചു അവരും ചെയ്തു.കൂട്ടായിലെ ജിന്നു ഇറക്കാന്‍ അറിയുന്ന മുസ്ല്യാക്കള്‍ വന്നു, അവരുടെ കൈക്കു ഒതുങ്ങാഞ്ഞപ്പോള്‍ അകലെ നിന്നു സ്പെഷ്യലിസ്റ്റിനെ കൊടുന്നു..ആര്‍ക്കും പിടി കൊടുക്കാതെ ജിന്നു സ്വരവിഹാരം നടത്തുകതന്നെയാണു..കൊല്ലത്തു നിന്നു വരെ വിദഗ്ധരെ കൊടുന്നു എന്നാണു ചന്ദ്രകയില്‍ വന്നതു..മൂത്ത മകന്‍ ഗള്‍ഫിലാണു ..ആകുടുംബത്തിന്‍റെ മുഖ്യ ആശ്രയം.ഓല മേഞ്ഞവീട്. നിലം ഒന്നു സിമന്റു ഇട്ടു..വേറെ പുരോഗതി ഒന്നുമില്ല.എങ്ങനെ ഉണ്ടാകാനാ.. വരുമാനം മുഴുവന്‍ ജിന്നു സ്പെഷ്യലിസ്റ്റുകളായ മുസ്ല്യക്കളുടെ മക്കളും, പണിക്കന്മാരുടെ മക്കളും അനുഭവിച്ചു തീര്‍ത്തു...അഞ്ച് കൊല്ലം ,,അഞ്ചു കൊല്ലമാണ് ജിന്ന് ആ കുടുംബത്തിന്‍റെ നെഞ്ചിൽ കേറിനിന്നു തകർത്താടിയതു..കൂട്ടായിയിൽ ഒതുങ്ങി നിന്നിരുന്ന ജിന്നു വാർത്ത ചന്ദ്രികപത്രത്തിൽ വന്നതോടെ ലോകം അറിഞ്ഞു..ജിന്നിന്‍റെ അഹ് ലുകാരായ സുന്നികൾക്കു പെരുത്തു സന്തോഷം..അവർ ഒളുയെല്ലാം എടുത്തു ആദരവോടെ ചന്ദ്രികയും എദുത്തു ഇറങ്ങി..വല്ല ചായക്കടയിലോ. ബാർബർഷോപ്പിലൊ എതെങ്കിലും മുജാഹിദിനെ കണ്ടാൽ ഉടനെ പേപ്പർ നീർത്തി “കൂട്ടായിൽ ചാത്തനേറു” വായന തുടങ്ങി..അന്നു മലയാളം കൂട്ടിവായിക്കാൻ പഠിച്ച സുന്നികൾ നിരവധിയാണു..മുജാഹിദുകൾ എല്ലാം കേട്ടു സബൂറായി ഇരുന്നു.. സത്യാവസ്ഥ ആർക്കറിയാം..ഇല്ല..അഞ്ചാമത്തെ ദിവസം അതേ പത്രത്തിൽ വാർത്ത വന്നു “കൂട്ടായിലെ ചാത്തനെ പിടിച്ചു” പത്രത്തിൽ വാർത്ത കണ്ട് കോഴിക്കോട്ട് നിന്നു പോയ ഒരു സംഘടനയിലെ അഞ്ച് പേരടങ്ങുന്ന സംഘമാണ് ചാത്തനെ കണ്ടെത്തിയത്...ആ വിട്ടിലെ മൂത്ത  മരുമകളാണ് അതെല്ലാം ചെയ്തിരുന്നത് .അഞ്ചു വര്ഷം മുന്‍പ്‌ ഒരു സന്ധ്യാ സമയത്ത് കുടുംബ പ്രശ്നങ്ങളും, ഭര്‍ത്താവ്‌ സ്ഥലത്തില്ലാത്തത്തിന്‍റെ വേദനയും ,നമ്മുടെ നാട്ടിലെ രീതി അനുസരുച്ച് ഒരു മരുമകൾ എന്ന നിലക്ക് അനുഭവിക്കേണ്ട ന്യായമായ പ്രശ്നങ്ങളും മനസ്സിലൊതുക്കിയാണു ആ സ്ത്രീ മീൻ മുറിക്കാൻ മുറ്റത്തിരുന്നതു..കടലോര പ്രദേശമായതിനാൽ പരുന്തുകൾ ധാരാളമുണ്ടാകും..ഒരു പരുന്തു വന്നു കയ്യിൽ നിന്നു മീൻ തട്ടിക്കൊണ്ടു പോയി.അവരുടെ അപ്പോഴത്തെ മാനസികാവസ്ഥയും. സന്ധ്യാസമയമായതിനാൽ എന്താണു വന്നു മീൻ തട്ടിക്കൊണ്ടു പോയതു എന്നു വ്യക്തമാകാത്തതിനാലും “ഇതു ജിന്നു തന്നെ” എന്നു സ്ത്രീ ഉറപ്പിച്ചു..അതിന്‍റെ അനന്തര ഫലമാണ് ആകുടുംബം അനുഭവിച്ചത്..കോഴിക്കോട്ടു നിന്നു വന്ന അഞ്ചംഗ സംഘം ജിന്നിനെ കണ്ടെത്തുക മാത്രമല്ല ചെയ്തതു..കൂട്ടായി അങ്ങാടിയിൽ സ്റ്റേജ് കെട്ടി ജനങ്ങൾക്കു പറഞ്ഞു കൊടുത്തു ഇത്രയും കാലം ഇവിടെ വിളയാടിയ ജിന്നിന്‍റെ സത്യാവസ്ഥ..ഇനി ആ കുടുംബം സമ്മതിക്കുകയാണെങ്കിൽ അവരെ ചികിൽസിച്ചു സുഖപ്പെടുത്താൻ ഞങ്ങൾ തയ്യാറാണു എന്നു പറഞ്ഞാണു അവർ പോയതു.. അങ്ങനെ ജിന്നു ഇറക്കുന്ന തട്ടിപ്പു ഏതാണ്ടു മുസ്ലിംകളുടെ ഇടയില്‍ നിലച്ചു വരുകയായിരുന്നു...അതിന്‍റെ ക്രെഡിറ്റു മൊത്തം മുജാഹിദ് പ്രവര്‍ത്തകര്‍ക്കായിരുന്നു.. എന്നാല്‍ ആ പഴയ പാട്ട വിളക്കു ഇന്നില്ല, ചൂട്ടും മിന്നിച്ചു വയല്‍ വരമ്പിലൂടെ പോകുന്നവരും ഇല്ല... വയല്‍ വരമ്പും അപ്രത്യക്ഷമായി.. ഒപ്പം രാത്രി കാലങ്ങളില്‍ മുഴങ്ങികേട്ടിരുന്ന ശൈത്താന്‍ കൂക്കും..പക്ഷെ ജിന്നു കൂടല്‍ വീണ്ടും മടങ്ങിയെത്തിയൊ എന്ന ഒരു തോന്നല്‍..അതിന്‍റെ ചികില്‍സയും പുനര്‍ജനിക്കുന്നോ ?..പക്ഷെ രംഗം മാറിയിട്ടുണ്ട്..പണ്ടു ജിന്നു ഇറക്കിയിരുന്ന മുസ്ല്യാക്കന്മാരുടെയും, ബീത്താത്തമാരുടെയും, പണിക്കന്മാരുടെയും സ്ഥാനത്തു പുതിയ ചില ജിന്നു ഇറക്കല്‍ സ്പെഷ്യലിസ്റ്റുകള്‍..."നിങ്ങള്‍ അന്നു ഞങ്ങളെ വിമര്‍ശിച്ചു ഞങ്ങളുടെ അന്നം മുട്ടിച്ചതിന്‍റെ പിന്നില്‍ ഇങ്ങനെ ഒരു അജണ്ട ഉണ്ടായിരുന്നൊ" എന്നു മുസ്ല്യാക്കന്മാരും, പണിക്കന്മാരും, ബീത്താത്തമാരും ചോദിക്കുന്നുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്തണൊ...."എങ്കില്‍ നമുക്കു ഒന്നിച്ചു സഹകരിച്ചു ജിന്നിറക്കല്‍ നടത്താമായിരുന്നില്ലെ, എന്തിനു ഞങ്ങളുടെ ചട്ടിയില്‍ മണ്ണ് വാരിയിട്ടു”. എന്താണു അവരോടു മറുപടി പറയുക ?..എനിക്കു അറിയില്ല..... എന്തു മറുപടി പറയണമെന്നു..എനിക്കു ഒന്നും മനസ്സിലാകുന്നില്ല..ആർക്കാണ് തെറ്റു പറ്റിയതു ?, എവിടെയാണു അബദ്ധം പിണഞ്ഞതു??, നമ്മുടെ പൂര്‍വികരായ പണ്ഡിതര്‍ക്കൊ ???അവര്‍ നമ്മളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു മുന്നോട്ടു പോകുന്നതില്‍ നമുക്കു തെറ്റുപറ്റിയൊ??? നമ്മുടെ പിന്‍ഗാമികളായി വരുന്ന പുതു തലമുറക്കാര്‍ ചരിത്രം പഠിക്കുമ്പോള്‍ നമ്മുടെ നേരെ അവജ്ഞയോടെ വിരല്‍ ചൂണ്ടാനുള്ള സാഹചര്യം നമ്മള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടോ ???? എനിക്കറിയില്ല..എനിക്കൊന്നും അറിയില്ലാ..ഒന്നും മനസ്സിലാകുന്നുമില്ല......

സൂറത്തു ഫാതിഹ .. പ്രാരംഭ അദ്ധ്യായം

بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

ലോക മനുഷ്യര്‍ക്കു അവനെ സൃഷ്ടിച്ച നാഥനില്‍നിന്നുള്ള ജീവിത മാര്‍ഗ്ഗ രേഖ..അതാണു "ഖുര്‍ ആന്‍" .. അതു മുസ്ലിംകള്‍ക്കു മാത്രം അവകാശപ്പെട്ടതല്ല. ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണു..അതു അറബി ഭാഷയിലാണു ഉള്ളതു..എല്ലാവര്‍ക്കും അറബി അറിയാത്തതു കൊണ്ടു അതില്‍ എന്താണു എഴുതിയിരിക്കുന്നതു..എന്താണു തങ്ങളുടെ നാഥനു തങ്ങളോടു പറയാനുള്ളതു.. എന്നു ബഹുഭൂരിപക്ഷം ജനങ്ങളും മനസ്സിലാക്കാതെ പോകുന്നു..ചെറിയ അറിവു വെച്ചു ഖുര്‍ ആനില്‍ എന്താണു എഴുതിയിരിക്കുന്നതു എന്നു , അതു മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്‍ക്കു വേണ്ടി ഇവിടെ പകര്‍ത്തുവാനുള്ള  ഒരു ശ്രമം ചെയ്തു നോക്കുകയാണു...ഈ ശ്രമത്തിനു നാഥന്റെ അനുഗ്രഹം ഉണ്ടാവണെ എന്ന പ്രാര്‍ത്ഥനയോടെ ....

بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
ഖുര്‍ ആനിലെ ആദ്യ അദ്ധ്യായമാണു സൂറത്തു ഫാതിഹ .. പ്രാരംഭ അദ്ധ്യായം എന്നര്‍ത്ഥം
ഏഴു ആയത്തുകള്‍ (വചനങ്ങള്‍) ആണു ഇതില്‍ ഉള്ളതു..

(1) بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
      പരമ കാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ തുടങ്ങുന്നു)..

       ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴും,വെള്ളം കുടിക്കാന്‍ തുടങ്ങുംമ്പോഴും, ഏതൊരു നല്ല കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴും ഇതു പറഞ്ഞു വേണം ആരംഭിക്കാന്‍.
       റഹ് മാന്‍--റഹീം, ഇതു രണ്ടിനും കരുണയുള്ളവന്‍ എന്നാണു അരത്ഥമെങ്കിലും ,റഹ് മാന്‍ എന്നതു കൊണ്ടു ഉദ്ദേശിക്കുന്നതു, ഈ ലോകത്തു അല്ലാഹുവിന്റെു വിധിവിലക്കുകള്‍ അനുസരിച്ചു ജീവിക്കുന്നവര്‍ക്കും,അല്ലാഹുവിനെ ധിക്കരിച്ചു ജീവിക്കുന്നവര്‍ക്കും, നിരീശ്വര വാദിക്കും എല്ലാം കരുണ ചെയ്യുന്നവന്‍ എന്നാണു...അതുകൊണ്ടു തന്നെ അല്ലാഹുവിനെ ധിക്കരിച്ചു ജീവിക്കുന്നവര്‍ക്കും, സമ്പത്തും, മക്കളും, ആഡംബരങ്ങളും അല്ലാഹു നല്‍കാം...
എന്നാല്‍ റഹീം എന്നതു കൊണ്ടു ഉദ്ദേശിക്കുന്നതു ഈ ലോകത്തു അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചു ജീവിച്ചവര്‍ക്കു മാത്രം മഹ്ശറയില്‍--പരലോകത്തു‌--കരുണ ചെയ്യുന്നവന്‍ എന്നാണു..

(2) ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ
      സര്‍ വ.ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സര്‍ വ സ്തുതിയും...

      ഈ പ്രപഞ്ചത്തെ വളരെ കൃത്യമായ നിയമ വ്യവസ്ഥയില്‍ സൃഷ്ടിക്കുകയും ,അതില്‍ മനുഷ്യവാസയോഗ്യമായ ഭൂമിയെ സൂര്യനില്‍ നിന്നും കൃത്യം അകലത്തില്‍ നിര്‍ത്തി       ,ചൂടും തണുപ്പും മിതമാക്കി തന്നു,..നമുക്കു ഉറച്ചു നില്‍ക്കാ ന്‍ ഒരു അന്തരീക്ഷവും സംവിധാനിച്ചു തന്നു.., അതില്‍ ശ്വസിക്കാനുള്ള ഓക്സിജനും,കുടിക്കാനുള്ള വെള്ളവും , ഭക്ഷിക്കാനുള്ള വസ്തുക്കളെയും ഉല്പാദിപ്പിച്ചു തരുകയും ചെയ്ത ആ പ്രപഞ്ച നാഥനായ അല്ലാഹു തീര്‍ച്ചായായും എല്ലാ സ്തുതിക്കും അര്‍ഹാന്‍ തന്നെയല്ലെ..

(3) ٱلرَّحۡمَـٰنِ ٱلرَّحِيمِ
     പരമ കാരുണികനും, കരുണാനിധിയും.

(4) مَـٰلِكِ يَوۡمِ ٱلدِّينِ
     പ്രതിഫല ദിവസത്തിന്റെ  ഉടമസ്ഥന്‍..

    യൗമിദ്ദീന്‍ --എന്നതിന്റെി അര്‍ത്ഥം എഴുന്നേല്‍പ്പി ക്കുന്ന ദിവസം എന്നാണു..ലോകവസാനത്തിനു ശേഷം വിചാരണക്കു വേണ്ടി മഹ്ശറയിലേക്കു പുനരുജ്ജീവിപ്പിക്കുന്ന ദിവസം എന്നാണു ഉദ്ദേശം..
സൂറത്തു ഫാതിഹയില്‍ ഇത്രയും ഭാഗം അല്ലാഹുവെ സ്തുതിച്ചു പറഞ്ഞ ശേഷം , ഇനി നാമും നമ്മുടെ സൃഷ്ടാവായ അല്ലാഹുവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണു പറയുന്നതു..

(5) إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ
     നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു..

     ആരാധനയും , സഹായ അഭ്യര്‍ഥനയും അഭേദ്യമായി ബന്ധപ്പെട്ട കാര്യങ്ങളാണു...മനുഷ്യര്‍ വിവിധ വ്യക്തികളേയും,ശക്തികളേയും ആരാധിച്ചു പോന്നിട്ടുള്ളതു ആരാധ്യരില്‍ നിന്നു അഭൗതികമായ മാര്‍ഗത്തില്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണു..പ്രപഞ്ചനാഥനായ അല്ലാഹു അല്ലാത്ത ആരില്‍നിന്നും അഭൗതികമായ സഹായം പ്രതീക്ഷിക്കുന്നതും,അതിന്നായി പ്രാര്‍ത്ഥിക്കുന്നതും ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവ വിശ്വാസത്തിനു വിരുദ്ധമാണു...
സൂറത്തു ഫാതിഹയില്‍ ആദ്യത്തെ നാലു വചനങ്ങളില്‍ അല്ലാഹുവെ സ്തുതിച്ചു പറഞ്ഞു. അഞ്ചാം വചനത്തില്‍ നാമും നമ്മുടെ സ്രഷ്ടാവായ അല്ലാഹുവും തമ്മിലുള്ള ബന്ധത്തെപ്പറ്റിപറഞ്ഞു.ഇനി നമ്മുടെ അപേക്ഷ --ആവശ്യം--- അല്ലഹുവിനു മുന്‍പില്‍ സമരര്‍പ്പി ക്കുകയാണു..

(6) ٱهۡدِنَا ٱلصِّرَٲطَ ٱلۡمُسۡتَقِيمَ
     ഞങ്ങളെ നീ നേര്‍ മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ..

(7) صِرَٲطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ
    നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍,,, നിന്റെ കോപത്തിന്നിരയായവരുടെ മാര്‍ഗ്ഗി ത്തിലല്ല , പിഴച്ചുപോയവരുടെ മാര്‍ഗലത്തിലുമല്ല..

    നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍ എന്നതു കൊണ്ടു ഉദ്ദേശിക്കുന്നതു പ്രവാചകന്മാരും, സജ്ജനങ്ങളും പിന്തുടര്‍ന്ന   കളങ്കമില്ലാത്ത തൗഹീദിന്റെ് മാര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ ചേര്‍ക്കണേ എന്നര്‍ത്ഥം...
   "കോപത്തിന്നിരയായവര്‍" എന്ന പദത്തിന്റെി  പരിധിയില്‍ അവിശ്വാസവും,സത്യനിഷേധവും,മര്‍ക്കടമുഷ്ടിയും കൈകൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു വേദഗ്രന്ഥത്തിന്റെു വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ത്ഥ താല്പുര്യങ്ങള്‍ക്കു   വേണ്ടി വേദവാക്യങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്തതു നിമിത്തം അല്ലാഹുവിന്റെ കോപത്തിനു ഇരയായ യഹൂദരാണു..ഈ നിലപാടു സ്വീകരിക്കുന്ന ഏതു സമുദായക്കാരുടെ അവസ്ഥയും ഇതുപോലെ തന്നെ.
"പിഴച്ചുപോയവര്‍" എന്നതു കൊണ്ടു പ്രധാനമായും ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു   യേശു കൃസ്തുവെ ദൈവപുത്രനാക്കുകയും പൗരോഹിത്യത്തെ മതത്തിന്റെ അടിത്തറയാക്കുകയും ചെയ്ത കൃസ്ത്യാനികളാണു..ദൈവിക സന്ദേശം ലഭിച്ചിട്ടു അതില്‍നി്ന്നു വ്യതിചലിച്ചു പോയ ഏതു സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്‍ തന്നെ...
  ( ആമീന്‍...ഇതു നീ സ്വീകരിക്കേണമേ..).
.ഇത്രയുമാണു ഖുര്‍ ആനിലെ ആദ്യ അദ്ധ്യായമായ ഫാത്തിഹ...